ഒരു വിഷാദത്തിന്‍ നെരിപ്പോടിനുള്ളില്‍
എന്റെ പ്രണയം മരിച്ചുവീഴുന്നു.
ഇനി,
ചതിയുടെ കുരിശും ചുമന്ന്‍
മോഹഭംഗത്തിന്‍റെ
അവസാന അത്താഴവും ഉണ്ട്
നോവിന്‍റെ പാതയിലൂടെ
കാല്‍വരിയിലേക്കുള്ള പ്രയാണം.
വഴിവക്കില്‍
വെളിച്ചത്തില്‍നിന്നും
ഓടിക്കിതച്ചുവന്ന
ഇരുട്ടിന്‍റെ കാവല്‍.
തലയില്‍ ഓര്‍മ്മകളുടെ തുലാഭാരം.
മനസ്സില്‍പ്രതീക്ഷകള്‍
ചുട്ടുനീറുമ്പോഴും
മുള്‍മുനകള്‍ തേടി അലയുന്ന കാലുകള്‍...
ഇലകളില്‍
ശിശിരകാലത്തിന്‍റെ സ്പര്‍ശനം പോലെ
മുന്നില്‍
അടര്‍ന്നുവീഴുന്ന പടവുകള്‍.....
വീണ്ടും എഴുതി കാണുന്നതിൽ സന്തോഷം.
മറുപടിഇല്ലാതാക്കൂഓര്മ്മയില് മാറിനില്‍ക്കയായിരുന്നു ഇതുവരെ... നന്നായി.
മറുപടിഇല്ലാതാക്കൂവെറുതെ നോക്കിയതാണ്. പ്രദോഷിനെ കുറിച്ചും വിവരമില്ല.
കുരിശും മുള്‍കിരീടവും കൂര്‍ന്പന്‍ കല്ലുകളും പിന്നെ ജീവിതവും.
ഇന്നാണ് ഇതുവഴി വന്നത്
മറുപടിഇല്ലാതാക്കൂഇടവേളകള് ധ്യാനത്തിലാകുകയാണോ?