2010, ഡിസംബർ 27, തിങ്കളാഴ്‌ച

വേരുകൾ

സമുദ്രം രൂക്ഷമായൊന്നു നോക്കിയാ മതി
ഒരു മരത്തിനു ഉടലാകെ കുതിന്നു പോകാ...
എങ്കിലും വേരറിയാതെ
വേരറുക്കാതെ ഒരു മരത്തിനും
മായാനാവില്ല.

എത്ര വേരുകളാണ്
കാലങ്ങളായ് മണ്ണിലൂടെ
എന്തോ തേടി പോകുന്നത്...


ഒരു നാ എല്ലാം കെട്ടുപിണഞ്ഞ്
നരച്ചൊടുങ്ങി
കനപാറി കരിയിച്ചു കളയും...

വേരുക മ്മകളെയല്ല തേടുന്നത്..
ശബ്ദത്തെയാണ്....
ഇഴചേന്ന് ഇണചേരുന്ന ശബ്ദം...


മണ്ണിനെ അഗ്നിയായും വെള്ളമായും
പൊട്ടിയുണത്തുന്ന ശബ്ദം...

verumvaaakkukal: എന്റെ സന്ധ്യകൾ....

verumvaaakkukal: എന്റെ സന്ധ്യകൾ....

എന്റെ സന്ധ്യകൾ....

കൊടുങ്കാറ്റായ് മാറുന്ന


മൌനത്തിൻ ചില്ലകളല്ല ഉന്മാദം.

സിരകളിൽനിന്ന് സിരകളിലേക്ക്

പതിയെപ്പടർന്ന്

ഉമിനീരിനായ് ദാഹിച്ച് ദാഹിച്ച്

കാഴ്ചകളെല്ലാം നരച്ച്

കൈകൾ അയഞ്ഞ്

കാലുകൾ വിറച്ച്

ഒരു ഉൾവലിയൽ...



മുളങ്കുഴലിൽ

ചതഞ്ഞുപോയൊരു രാഗം

കാറ്റ് തിരിച്ചു വാങ്ങിയ വെട്ടം

കണ്ണുകൾ കുടഞ്ഞെറിഞ്ഞ വേദന

പിന്നെയുമെന്തൊക്കെയോ....



ഒടുക്കം,

ഒരിടവഴിയിൽ

ജിബ്രാന്റെ പ്രവാചകൻ...

അലഞ്ഞു തിരിയുന്നവൻ...

പക്ഷെ

ഉടക്കിയ മനസ്സ്

വീണ്ടും പറിഞ്ഞുപോരുന്നു..



സ്വനപേടകങ്ങളിൽ

കടുംതുടിപ്പാട്ട്...

കുറുകെച്ചാടുന്ന കരിമ്പൂച്ചകൾ

കൈരേഖ വരയ്ക്കുന്ന കാലം...

മഴമേഘമെല്ലാം കാറ്റിന്റെ കൂടെപ്പോയ്

വയലുതേടി പെയ്യാനൊരുങ്ങുന്നു.



കരിയിലക്കൂട്ടങ്ങളിൽ

മഴപെയ്യുന്നതും കാത്ത്

എന്റെ സന്ധ്യകൾ....