ഇന്നലത്തെ മഴയില്‍
ഉമ്മറത്തേയ്ക്ക് കയറിവന്ന
ഒരു മത്സ്യത്തിന് എന്തോ പറയാനുണ്ട്.
മീന്‍ പിടിക്കാന്‍ വന്ന മുക്കുവന്ടെ കധയാണോ?
ഏയ്, അല്ല.
ഒരു പൊന്മാനിന്റെ കൊക്കില്‍ നിന്നും
ഭാഗ്യത്തിന് വീണു കിട്ടിയ
ജീവിതത്തെപ്പറ്റിയാണോ?
അയ്യോ, അതെന്നെ ഒര്‍മ്മിപ്പിക്കരുത്,
അതിനെപ്പറ്റിയല്ല.
നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല, ഞാന്‍ പറയാം.
പണ്ടു പണ്ടൊരു
മരംവെട്ടിയെയും ദേവതയെയും ഓര്‍ക്കുന്നുവൊ?
ആ മരംവെട്ടി, ചതിയന്‍....
ദേവതയെ പറ്റിക്കുകയായിരുന്നു!
അതെങ്ങനെ?!
അവന്‍ മഴു പുഴയിലേക്ക് വലിച്ചെറിഞ്ഞ്
മുതലക്കണ്ണീര്‍ പൊഴിച്ചിരിക്കുന്നത്...
ഇടംകണ്ണിട്ട് ദേവത വരുന്നുണ്ടോ എന്ന്
നോക്കിയിരിക്കുന്നത്...
വെള്ളത്തിനടിയിലിരുന്ന്
ഞാന്‍ കണ്ടതാ....!
ഓ, എന്റെ മീനേ,
ആരും സത്യം പറയാത്ത ഇക്കാലത്ത്
ഇതിനാണോ നീ
ഈ മഴ നനഞ്ഞു കയറിവന്നത്!
കര നിനക്കുള്ളതല്ല.
നീ നിന്റെ പുഴയിലേക്ക് തന്നെ
തിരിച്ചുപോവുക.
എനിക്ക് വയ്യ...
കണ്ണടയ്ക്കാനാവാതെ
ഇനിയും...
എന്തൊക്കെ ഞാന്‍ കണ്ടുകൊണ്ടിരിക്കണം...
എത്ര കാലം...!
കവിത വായിച്ചു കനപ്പെട്ട എന്തോ പറയാന്‍ വന്നപോലെ തോന്നിച്ചു പക്ഷെ അതുണ്ടായില്ല... പ്രതിക്കാത്ത് ഇടങ്ങളിലേക്ക് ഭിന്നിച്ചു പോവുകയാണുണ്ടായത്... വളരെ ശക്തമായ ഒരു കവിത ആവുമായിരുന്നു ഇത്... ആഖ്യാനത്തിലും ആവിഷ്ക്കരണത്തില്‍ തനതായ പുതുമകള്‍ ഇപ്പോ നിങ്ങള്‍ ആവിഷ്ക്കരിക്കേണ്ട ഒരു സമയമാണ്... അതിലേക്കു പോവാനുള്ള പക്വത നിങ്ങള്‍ക്കായിട്ടുണ്ട്... പ്രതീക്ഷയോടെ ..
മറുപടിഇല്ലാതാക്കൂമറിച്ചാണ് എന്റെ തോന്നല്‍. ഹൈദരബാദിലെ മത്സ്യചികിത്സയെ ഓര്‍മ്മിപ്പിക്കും വിധത്തില്‍, പറയരുതാത്ത സത്യങ്ങളെ മീനിന്റെ രൂപത്തില്‍ ഉള്ളില്‍ നിക്ഷേപിക്കുന്ന ഈ കാവ്യചികിത്സ നന്നായിട്ടുണ്ടെന്നാണ് വ്യക്തിപരമായ അനുഭവം.
മറുപടിഇല്ലാതാക്കൂഅഭിവാദ്യങ്ങളോടെ